Thursday, May 31, 2012

കെ.എസ്.എഫ്.ഇ.ക്ക് റെക്കോഡ് നേട്ടം


ഇക്കഴിഞ്ഞ സാമ്പത്തികവര്‍ഷം 265 കോടിയുടെ ചിട്ടി ബിസിനസ്സ് നടത്തി, കെ.എസ്.എഫ്.ഇ. റെക്കോഡ് നേട്ടം കൈവരിച്ചു. സ്വര്‍ണവര്‍ഷ, സുവര്‍ണശ്രേയസ് എന്നീ ചിട്ടികളിലൂടെയാണിത്. 225 കോടി രൂപയുടെ ബിസിനസ്സാണ് സ്ഥാപനം ലക്ഷ്യമിട്ടിരിരുന്നത്. ഈ വര്‍ഷം ഇതുവരെയായി 35.60 കോടിയുടെ ചിട്ടി ബിസിനസ്സ് നടന്നുകഴിഞ്ഞു. ഇതിനു പുറമെ 259.24 കോടിയുടെ വായ്പാ ബിസിനസ്സും 341.90 കോടിയുടെ നിക്ഷേപ ബിസിനസ്സും ചെയ്തുകഴിഞ്ഞു.

കെ.എസ്.എഫ്.ഇ. കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കയാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച വിദ്യാധനം വായ്പാപദ്ധതി പ്രാബല്യത്തില്‍ വന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം വായ്പയായി കമ്പനി നല്‍കിവരുന്നുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഈ പദ്ധതിയില്‍ സബ്‌സിഡി നല്‍കുന്നുണ്ട്.

സ്വര്‍ണ്ണപ്പണയ വായ്പ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒരാള്‍ക്ക് ഒരുദിവസം 25 ലക്ഷം രൂപവരെ വായ്പയായി നല്‍കുന്നുണ്ട്. മുമ്പ് ഇത് 3 ലക്ഷം രൂപവരെയായിരുന്നു. ഈ വര്‍ഷത്തെ ബജറ്റില്‍ പുതിയ നാല് പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എല്ലാ പഞ്ചായത്തിലും കെ.എസ്.എഫ്.ഇ. ശാഖകള്‍ ആരംഭിക്കും. 2015 ഓടെ ഇത് സാധ്യമാകും. ഈ വര്‍ഷം കെ.എസ്.എഫ്.ഇ. 200 ശാഖകള്‍ തുറക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നിന് കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, പയ്യാവൂര്‍, ചെമ്പേരി, എടക്കോം, ചെറുപുഴ എന്നീ സ്ഥലങ്ങളില്‍ ശാഖകള്‍ തുടങ്ങും. മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും.

ഇതോടെ കെ.എസ്.എഫ്.ഇ. ശാഖാ ശൃംഖല 400ലേക്ക് ഉയരും.

മണിക്കൂറില്‍ 20 ലക്ഷം ഡോളര്‍; ഗിന ലോകത്തിലെ ഏറ്റവും സമ്പന്ന


കഴിഞ്ഞ സാമ്പത്തിക വര്‍ഷം മണിക്കൂറില്‍ രണ്ട് മില്യണ്‍ (20 ലക്ഷം) ഡോളര്‍ വീതം സമ്പാദിച്ച് ഓസ്ട്രലിയന്‍ സമ്പന്നയായ ഗിന റൈന്‍ഹാര്‍ട്ട് ലോകത്തിലെ ഏറ്റവും വലിയ ധനിക എന്ന നേട്ടത്തിന് ഉടമയായി. ബിസിനസ് റിവ്യൂ വാരിക പുറത്തിക്കിയ പട്ടികയിലാണ് ഗിന സമ്പന്ന സ്ത്രീകളില്‍ ഒന്നാംസ്ഥാനക്കാരിയായത്.

ഓസ്‌ട്രേലിയയിലെ പ്രമുഖ ഖനന വ്യവസായിയായ ഗിനക്ക് 2848 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുണ്ടെന്നാണ് കണക്കാക്കുന്നത്. ഹാന്‍കോക് എന്നാണ് ഇവരുടെ കമ്പനിയുടെ പേര്.

കഴിഞ്ഞ വര്‍ഷം ഫോബ്‌സ് പ്രസിദ്ധീകരിച്ച ലോക ധനികരുടെ ലിസ്റ്റില്‍ വാള്‍മാര്‍ട്ട് ഉടമ ക്രിസ്റ്റി വാള്‍ട്ടനായിരുന്നു ഏറ്റവും വലിയ സമ്പന്ന. കഴിഞ്ഞ 12 മാസത്തിനിടെ സമ്പത്ത് മൂന്നിരട്ടിയായി വളര്‍ന്നതാണ് ഗിന റൈന്‍ ഹാര്‍ട്ടിനെ ലോകത്തിലെ ഏറ്റവും വലിയ ധനികയാക്കി മാറ്റിയത്.

ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള 58 കാരിയായ ഗിനക്ക് രണ്ട് വിവാഹങ്ങളിലായി നാല് മക്കളുണ്ട്. 

Monday, May 28, 2012

ബാങ്ക് ശാഖകളില്‍ ഇനി 'സെല്‍ഫ് സര്‍വീസ്'


അക്കൗണ്ട് ബുക്ക് പ്രിന്റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊന്നും ഇനി ബാങ്ക് ശാഖയില്‍ ചെന്ന് ക്യൂ നില്‍ക്കേണ്ട. സെല്‍ഫ് സര്‍വീസ് സൗകര്യമൊരുക്കുന്ന ബാങ്ക് ശാഖകള്‍ ഇനി കേരളത്തിലും. രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ യൂണിയന്‍ ബാങ്കാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. യൂണിയന്‍ ബാങ്കിന്റെ എറണാകുളത്തെ തേവര, പാലാരിവട്ടം ശാഖകളാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' ശാഖകളാക്കി മാറ്റിയിരിക്കുന്നത്.

ഇടപാടുകാര്‍ക്ക് അക്കൗണ്ട് ബുക്ക് പ്രിന്റ് ചെയ്യാനും ചെക്ക് ഡെപ്പോസിറ്റ് ചെയ്യാനുമൊക്കെയുള്ള മെഷീനുകള്‍ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഫോണ്‍ ബാങ്കിങ് ടെര്‍മിനലുകള്‍, ക്യൂ മാനേജ്‌മെന്റ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.

ശാഖകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്നതിനൊപ്പം ഇടപാടുകാര്‍ക്ക് സമയലാഭവുമുണ്ടാക്കുന്നതാണ് യൂണിയന്‍ എക്‌സ്പീരയന്‍സ് എന്ന് ബാങ്ക് അധികൃതര്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന് പുറമെ, ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായി 20 ശാഖകളിലാണ് ആദ്യ ഘട്ടത്തില്‍ ഈ സേവനം അവതരിപ്പിച്ചത്. ശാസ്ത്രീയമായ പഠനത്തിലൂടെയാണ് 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' വികസപ്പിച്ചിരിക്കുന്നത്. മെക്കന്‍സി ആന്‍ഡ് കമ്പനിയാണ് ഇതിന്റെ കണ്‍സള്‍ട്ടന്‍സി നിര്‍വഹിച്ചിരിക്കുന്നത്.

തേവര, പാലാരിവട്ടം ശാഖകളിലെ 'യൂണിയന്‍ എക്‌സ്പീരിയന്‍സ്' യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജര്‍ (കേരള, തമിഴ്‌നാട്) എസ്.കെ.ഭാര്‍ഗവ ഉദ്ഘാടനം ചെയ്തു. എറണാകുളം റീജ്യണ്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മായാങ്ക് മേത്തയും സന്നിഹിതനായിരുന്നു.

വായ്പയില്‍ കുരുങ്ങുന്ന വിദ്യാഭ്യാസം


അടിസ്ഥാന വിദ്യാഭ്യാസപദ്ധതിക്ക് 1937ല്‍ വാര്‍ധാസമ്മേളനം രൂപംകൊടുക്കുമ്പോള്‍ വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാവണമെന്ന കാഴ്ചപ്പാട് മഹാത്മാഗാന്ധിക്കുണ്ടായിരുന്നു. വേലയില്‍ വിളയുന്ന വിദ്യാഭ്യാസം എന്ന അദ്ദേഹത്തിന്റെ ആശയം വിദ്യാഭ്യാസത്തെക്കുറിച്ചുള്ള കേവലസ്വപ്നം മാത്രമായിരുന്നില്ല, മറിച്ച്, സാര്‍വത്രികവിദ്യാഭ്യാസത്തിന് ദാരിദ്ര്യം തടസ്സമാവരുതെന്ന ദീര്‍ഘവീക്ഷണംകൂടിയായിരുന്നു. എന്നാല്‍, വിദ്യാഭ്യാസത്തിന്റെ സ്വയംപര്യാപ്തത എന്ന കാഴ്ചപ്പാടിനെയും അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന യാഥാര്‍ഥ്യത്തെയും തകിടംമറിച്ച് വിദ്യാഭ്യാസത്തെ വ്യക്തിയുടെ ബാധ്യതയാക്കിത്തീര്‍ക്കുകയാണ് വാര്‍ധാപദ്ധതിയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തില്‍ ഇന്ത്യന്‍ ഭരണാധികാരികള്‍.


വിദ്യാഭ്യാസത്തില്‍നിന്ന് സംസ്കാരത്തെ അടര്‍ത്തിമാറ്റി അവിടെ സമ്പത്തിനെ പ്രതിഷ്ഠിക്കുകയെന്നത് നവലിബറല്‍ സാമ്പത്തികനയത്തിന്റെ ലക്ഷ്യമായിരുന്നു. സാമ്പത്തികലാഭംമാത്രമാണ് ഉന്നതവിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നതെന്ന ധാരണ വിശേഷിച്ചൊരു പ്രചാരണവുമില്ലാതെ സമൂഹത്തിന്റെ പൊതുബോധത്തില്‍ സ്ഥാപിച്ചെടുക്കാന്‍ ഈ നയത്തിനു കഴിഞ്ഞു. ഇന്ത്യന്‍ ഭരണാധികാരികളുടെ ആത്മാര്‍ഥമായ ശ്രമത്തിന്റെകൂടി ഫലമാണത്. രണ്ടു പതിറ്റാണ്ടായി തുടരുന്ന ഈ ശ്രമത്തിന്റെ സമ്പൂര്‍ണ പ്രതിഫലനമാണ് 2012-13 സാമ്പത്തികവര്‍ഷത്തെ കേന്ദ്രബജറ്റ്.

പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ആദ്യവര്‍ഷത്തില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റ് വിദ്യാഭ്യാസത്തിന് പൊതുവിലും ഉന്നതവിദ്യാഭ്യാസത്തിന് വിശേഷിച്ചും നിരാശയാണ് നല്‍കുന്നത്. 2009ലെ വിദ്യാഭ്യാസ അവകാശനിയമത്തെ അവലോകനംചെയ്യാനോ അപാകതകള്‍ പരിഹരിക്കാനോ ഉള്ള ഒരു നടപടിയും ബജറ്റിലില്ല. ഗുണനിലവാരമുള്ള പ്രാഥമികവിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച സര്‍വശിക്ഷാ അഭിയാ (എസ്എസ്എ)ന് നാമമാത്ര പരിഗണനയാണ് നല്‍കിയിരിക്കുന്നത്. 2011-12 വര്‍ഷത്തിലെ 21,000 കോടിയുടെ സ്ഥാനത്ത് 25,555 കോടിയുടെ വകയിരുത്തലില്‍ ആ പരിഗണന ഒതുങ്ങുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സെസ് 43 ശതമാനത്തില്‍നിന്ന് 41.6 ശതമാനമായി കുറച്ചുവെന്നതും കാണുക. സമൂഹത്തിന്റെ വിദ്യാഭ്യാസം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്ന പ്രാഥമിക പാഠം വിസ്മരിക്കപ്പെടുന്നുവെന്നര്‍ഥം.

കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കണമെന്നും അതില്‍ പകുതി െ്രപെമറി വിദ്യാഭ്യാസത്തിനായിരിക്കണമെന്നുമുള്ള നിര്‍ദേശത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. എന്നാല്‍,2009-10 ലെ കണക്കനുസരിച്ച് 3.7 ശതമാനം മാത്രമാണ് വിദ്യാഭ്യാസത്തിനായി വകയിരുത്തിയിട്ടുള്ളത്. അതേസമയം ബജറ്റില്‍ വിദ്യാഭ്യാസത്തിന് നീക്കിവയ്ക്കുന്ന തുകയില്‍ അനിവാര്യമായ വര്‍ധനയ്ക്കും സര്‍ക്കാര്‍ തയ്യാറല്ലെന്നാണ് വ്യക്തമാവുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ വകയിരുത്തലായ 4.65 ശതമാനത്തില്‍ നിന്ന് 4.97 ശതമാനമായി ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ വിഹിതം കണക്കിലെടുക്കുമ്പോള്‍ ആകെ ബജറ്റിന്റെ 0.69 ശതമാന (2011-12)ത്തില്‍നിന്ന് 0.73 ശതമാന(2012-13)ത്തിലേക്കുള്ള വര്‍ധനമാത്രമാണിത്.

ആഗ്രഹിക്കുന്ന മുഴുവന്‍പേര്‍ക്കും ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുമെന്നും അതിനായി രാജ്യത്ത് കൂടുതല്‍ സര്‍വകലാശാലകളും കോളേജുകളും ആരംഭിക്കുമെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബല്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്. ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്നവരുടെ സാമ്പത്തികബാധ്യത കുറയ്ക്കുമെന്നും ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അതായത് പ്രാപ്യതയും തുല്യതയും ഗുണതയും ഉറപ്പാക്കുമെന്നര്‍ഥം. സ്വീകാര്യമായ അഭിപ്രായമാണത്. എന്നാല്‍, അതിനു തികച്ചും വിരുദ്ധമായ നയസമീപനമാണ് ഉന്നതവിദ്യാഭ്യാസത്തോട് കേന്ദ്രബജറ്റിനുള്ളത്. ഉന്നതവിദ്യാഭ്യാസത്തെ സാമ്പത്തികമായി സഹായിക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത പ്രതിബദ്ധത ബജറ്റില്‍ പ്രതിഫലിക്കുന്നില്ല.

ആകെയുള്ള പ്രവേശന നിരക്കിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസത്തിലെ പ്രാപ്യത വിലയിരുത്തുന്നത്. 1950-51 ല്‍ 0.7 ശതമാനമായിരുന്ന പ്രവേശന നിരക്ക് ആറു പതിറ്റാണ്ട് പിന്നിടുമ്പോള്‍ കേവലം 15 ശതമാനമായാണ് ഉയര്‍ന്നത്. 2020 ആവുമ്പോഴേക്കും ഇത് ഇരട്ടിയാക്കുമെന്നാണ് കപില്‍ സിബലിന്റെ വാഗ്ദാനം. എന്നാല്‍, അതിനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. പകരം വിദ്യാഭ്യാസലോണിന് സബ്സിഡി അനുവദിക്കുകയാണ് ചെയ്തിട്ടുള്ളത്.

അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് സുഗമമായി ലോണ്‍ ലഭിക്കുന്നതിന് ഫണ്ട് രൂപീകരിക്കുമെന്നതാണ് ഉന്നതവിദ്യാഭ്യാസത്തിന് ഈ ബജറ്റിലെ ഒരേയൊരു പുതിയ സംരംഭം. ഫണ്ടിന്റെ സ്വഭാവവും പ്രവര്‍ത്തനരീതിയും മറ്റും നിര്‍വചിക്കപ്പെട്ടിട്ടില്ല. നിലവില്‍ പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള ബാങ്കുകളാണ് വിദ്യാഭ്യാസ വായ്പ നല്‍കുന്നത്. തിരിച്ചടവിന് ശേഷിയുണ്ടെന്ന് ഉറപ്പാക്കിമാത്രമേ ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നല്‍കുകയുള്ളൂ. 2009- "10 ല്‍ സാമ്പത്തികമായ ദുര്‍ബലവിഭാഗത്തിന് വിദ്യാഭ്യാസവായ്പയുടെ പലിശയില്‍ സബ്സിഡി നല്‍കിയായിരുന്നു സര്‍ക്കാരിന്റെ പിന്മാറ്റം പ്രകടമായത്. ഇതിനായി 2011-12ല്‍ വകയിരുത്തിയത് 640 കോടി രൂപയായിരുന്നുവെങ്കില്‍ ഇത്തവണ അത് 800 കോടിയായി ഉയര്‍ത്തി. അതേസമയം യുജിസിക്കുള്ള വകയിരുത്തലില്‍ 8927 കോടിയില്‍നിന്ന് കേവലം 1423 കോടിയുടെ വര്‍ധന മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇത് അശാസ്ത്രീയവും നിരുത്തരവാദപരവുമായ പ്രവണതയാണ്.

സമൂഹത്തിലെ പൗരന്മാരെ സ്വയംപര്യാപ്തരും കാര്യക്ഷമതയുള്ളവരുമാക്കുന്നതില്‍ വിദ്യാഭ്യാസത്തിനുള്ള പങ്ക് തിരിച്ചറിയുന്ന ഇതര രാജ്യങ്ങള്‍ വിദ്യാഭ്യാസത്തെ സാമ്പത്തികമായി സഹായിക്കുകയെന്നത് പ്രാഥമികമായും സര്‍ക്കാരിന്റെ ഉത്തരവാദിത്തമായി കാണുന്നു. അത് കമ്പോള ശക്തികള്‍ക്കു വിട്ടുകൊടുക്കുകയല്ല അവര്‍ ചെയ്യുന്നത്. ഉന്നതവിദ്യാഭ്യാസ സംവിധാനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ഒന്നാം സ്ഥാനത്തുള്ള ചൈനയും രണ്ടാം സ്ഥാനത്തുള്ള അമേരിക്കയും ഒരു വിദ്യാര്‍ഥിക്കായി ആകെ ചെലവഴിക്കുന്ന ശരാശരി തുക യഥാക്രമം 2500 ഡോളറും 10000 ഡോളറും ആയിരിക്കുമ്പോള്‍ ഇന്ത്യയുടേത് കേവലം 400 ഡോളറാണ്. വികസ്വരരാഷ്ട്രങ്ങളുടെ ഇക്കാര്യത്തിലുള്ള വകയിരുത്തല്‍ ശരാശരി 1000 ഡോളറാണ്. എന്നാല്‍, ലാഭം ലക്ഷ്യമാക്കുന്ന ബാങ്കുകളില്‍നിന്ന് പരമാവധി വായ്പയെടുക്കാന്‍ പ്രേരിപ്പിക്കുന്നവിധത്തില്‍ സബ്സിഡി നല്‍കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെയ്യുന്നത്. 2011 മാര്‍ച്ചിലെ കണക്കനുസരിച്ച് ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകളുടെ എണ്ണം 22.8 ലക്ഷമാണ്. ഇതിലൂടെ തിരിച്ചടയ്ക്കപ്പെടേണ്ട തുക 42,808 കോടിയും. ബാങ്കുകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തിലോ പ്രാപ്യതയിലോ തുല്യതയിലോ ഗുണമേന്മയിലോ എന്തു പ്രതിബദ്ധതയാണുണ്ടാവുക?

വിദ്യാഭ്യാസത്തിനുള്ള സര്‍ക്കാരിന്റെ പിന്തുണ നിര്‍ത്തലാക്കുകയും അതിന്റെ സ്ഥാനത്ത് വിദ്യാഭ്യാസ ലോണിനെ പ്രതിഷ്ഠിക്കുകയുമാണ് ഉദ്ദേശ്യം. യുനെസ്കോ 1948 ല്‍ മനുഷ്യാവകാശ ചാര്‍ട്ടറില്‍ പറയുന്നത് ഉന്നതവിദ്യാഭ്യാസം മനുഷ്യാവകാശമാണെന്നാണ്. അതോടൊപ്പം ഉന്നതവിദ്യാഭ്യാസം പൊതുസ്വത്താണ്. സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്കാരികവും ശാസ്ത്രീയവും സാങ്കേതികവുമായ ഉല്‍പ്പന്നങ്ങളുടെ ഉറവിടമാണത്. സാമൂഹ്യപുരോഗതിയുടെയും മാനവവികസനത്തിന്റെയും അടിസ്ഥാനഘടകമാണത്. അതിനെ നിലനിര്‍ത്താനും വികസിപ്പിക്കാനും ഭരണകൂടം നേരിട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ഒരു ജനാധിപത്യവ്യവസ്ഥിതിയില്‍ സവിശേഷമായും അത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അവിടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തികസഹായം നേരിട്ടാണ് നല്‍കേണ്ടത്, പൊതു സബ്സിഡി അനുവദിക്കുകയാണ് വേണ്ടത്. പകരം ബാങ്കുവായ്പയില്‍മാത്രം സബ്സിഡി അനുവദിച്ച് വിപണിയുടെ നിയന്ത്രണത്തിന് വിദ്യാഭ്യാസത്തെ വിട്ടുകൊടുക്കുകയാണ് ചെയ്തിരിക്കുന്നത്.

ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ പ്രാപ്യതയും തുല്യതയും ഗുണനിലവാരവും ഇല്ലാതാവുക മാത്രമല്ല, വിദ്യാഭ്യാസം പൊതുവിലും ഉന്നതവിദ്യാഭ്യാസം വിശേഷിച്ചും പൊതുസ്വത്തെന്ന നിലയില്‍നിന്ന് സ്വകാര്യസ്വത്തായും ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് വ്യക്തിയുടെമാത്രം ഉത്തരവാദിത്തമായും മാറുകയാണ് ചെയ്യുക. വിദ്യാര്‍ഥിക്കാണ് ബാങ്ക് വായ്പ അനുവദിക്കുന്നത്. രക്ഷിതാക്കളുടെ ആശങ്ക വര്‍ധിക്കുകയാണ്. പഠനകാലയളവു മുഴുവന്‍ കടബാധ്യതയെക്കുറിച്ചുള്ള മാനസിക സംഘര്‍ഷത്തിലൂടെ കടന്നുപോകുന്ന വിദ്യാര്‍ഥിക്ക് പഠനം അനുഭവിക്കാനോ ജീവിതം ആസ്വദിക്കാനോ ആവുന്നില്ല. അവന്/അവള്‍ക്ക് രക്ഷിതാക്കളോടും സമൂഹത്തോടും പ്രതിബദ്ധതയുണ്ടാവണമെന്ന് പ്രതീക്ഷിക്കാന്‍ ആര്‍ക്കാണ് അവകാശം?

ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിന്റെ 'പിഴ' അടച്ചോ?


ഇന്ത്യന്‍ ഇന്‍ഷൂറന്‍സ് മേഖലയില്‍ ചൂതാട്ടക്കാരുടെ വിളയാട്ടം

സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളെ നമ്മുടെ ഭരണകൂടം സ്വീകരിച്ചാനയിച്ചിട്ട് 9 വര്‍ഷമാവുന്നു.. ദേശീയവികസനത്തിനും സമ്പാദ്യശീലത്തിനും, സാമൂഹിക സുരക്ഷക്കും സര്‍ക്കാര്‍ കുത്തക തുടര്‍ന്നാല്‍ ഭംഗം വരുമെന്നാണ് ഐ.ആര്‍.ഡി.എ. നിയമം പാസാക്കാന്‍ കൈപൊക്കിയ കോണ്‍ഗ്രസ്സും ബി.ജെ.പി.യും ജനങ്ങളെ ധരിപ്പിച്ചത്. എന്നാല്‍ ജനങ്ങളുടെ വിയര്‍പ്പില്‍ നിന്ന് സമാഹരിക്കുന്ന സമ്പാദ്യം മുഴുവന്‍ സ്വകാര്യകമ്പനികള്‍ വെട്ടിവിഴുങ്ങിക്കഴിഞ്ഞുവെന്നത് സത്യം. ചൂതാട്ടവും, ഊഹക്കച്ചവടവും, വെട്ടിപ്പിടുത്തവും, വഞ്ചനയും ഒന്നിച്ച് ചേര്‍ന്നാല്‍ പോളിസി ഉടമകളുടെ പണത്തിനെന്തു സംഭവിക്കുമെന്ന് യുലിപ്പ് പോളിസികളെക്കുറിച്ച് മനസ്സിലാക്കിയാല്‍ വ്യക്തമാവും. അന്നദാദാവിന്റെ മരണമോ അപകട മരണമോ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ നേരിടാന്‍ ലൈഫ് ഇന്‍ഷൂറന്‍സില്‍ ചേരുന്നതിനുപകരം സമ്പാദ്യം ഇരട്ടിപ്പിക്കാനുള്ള എളുപ്പവഴികളിലൊന്നാണ് ഇന്‍ഷൂറന്‍സ് എന്നാണ് സ്വകാര്യകമ്പനികള്‍ പ്രചരിപ്പിക്കുന്നത് അങ്ങനെയാണ് യുലിപ്പ് പോളിസികളുടെ പ്രവാഹമുണ്ടായത്.. ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വിറ്റ പോളിസികളില്‍ 80% വും യുലിപ്പ് പോളിസികളായിരുന്നു.. വിവിധ തവണകളായോ, ഒരുമിച്ചോ പണമടക്കുന്ന പദ്ധതികളില്‍ ലക്ഷക്കണക്കിനാളുകള്‍ ചേര്‍ന്നു.15,000 മുതല്‍ കോടിക്കണക്കിന് രൂപവരെ നിക്ഷേപം നടത്തി.

എന്താണ് യൂലിപ്പ് പോളിസികളുടെ ഇപ്പോഴത്തെ മൂല്യം?

ഒരു ലക്ഷം രൂപ തവണയടച്ച പോളിസി ഉടമയുടെ കണക്കില്‍ ഇപ്പോള്‍ എത്ര രൂപയാണ് അവശേഷിക്കുന്നത്? പണം ആരടിച്ചെടുത്തു? തരുമെന്നോ കിട്ടുമെന്നോപറഞ്ഞ അധികമൂല്യമെവിടെ? ഓഹരികമ്പോളതകര്‍ച്ചയില്‍ അതൊക്കെ ഒലിച്ചുപോയന്നാണ് ഒരുത്തരം.! കമ്പോളത്തിന് വെട്ടിത്തിന്നാനറിയില്ല, വാരിവിളമ്പാനെ അറിയൂ എന്നാണല്ലോ നമ്മളില്‍ പലരും കരുതിയത്.. സമ്പാദ്യത്തിന് 100%വരെ മൂല്യശോഷണം വന്ന ഒരു വഴി കമ്പോളമാണെങ്കില്‍ മറുവഴി ഇതിലും ഭീകരമാണ്.. നിങ്ങളുടെ നിക്ഷേപത്തില്‍ നിന്ന് തന്നെ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വെട്ടിമാറ്റുന്ന ചാര്‍ജ്ജുകളുടെ മാതൃക ഇതാണ്.

1. പ്രീമിയം അലോക്കേഷന്‍ചാര്‍ജ്ജ്
2. പോളിസി അഡ്‌മിനിസ്‌ട്രേഷന്‍ ചാര്‍ജ്ജ്
3. മോര്‍ട്ടാലിറ്റിചാര്‍ജ്ജ്
4. ടോപ്പപ്പ് ചാര്‍ജ്ജ്
5. സ്വിച്ചിംഗ് ചാര്‍ജ്ജ്
6. പാര്‍ഷ്യല്‍ വിത്ഡ്രോവല്‍ചാര്‍ജ്ജ്
7. സറണ്ടര്‍ചാര്‍ജ്ജ്

ആദ്യത്തേത് ഏജന്റ് കമ്മീഷന്‍, മാര്‍ക്കറ്റിംഗ് ചിലവുകള്‍, ഇന്‍സിഡന്റല്‍ ചെലവുകള്‍ തുടങ്ങിയവയാണ്.. ആദ്യ പ്രീമിയത്തിന്റെ 5% മുതല്‍ 20% വരെ തുടക്കത്തില്‍ തന്നെ കമ്പനി വരവ് വയ്ക്കുന്നു. പിന്നീട് എല്ലാ മാസവും 7 ശതമാനം വരെ വിവിധ ചാര്‍ജ്ജുകളായി കുറച്ചുകൊണ്ടിരിക്കുന്നു. (ഇവിടെ കൊടുത്തിട്ടുള്ള സ്റേറ്റ്മെന്റ് കാണുക). രണ്ടാമത്തേതാകട്ടെ ഭരണചിലവുകളാണ് ! അച്ചടി, സ്റ്റേഷനറി, പോസ്റ്റേജ്, പ്രോസസിംഗ് തുടങ്ങിയ ഇനങ്ങളിലായി കുറഞ്ഞത് ഒരു പോളിസിയുടെ മേല്‍ പ്രതിമാസം 20 രൂപയെങ്കിലും അടിച്ചു മാറ്റപ്പെടുന്നു. മൂന്നാമത്തെ ചാര്‍ജ്ജ് - റിസ്‌ക് കവര്‍ ചെയ്യുന്നതിനുള്ള വിഹിതമാണ്.. അത് പക്ഷേ നല്‍കേണ്ടതു തന്നെയാണുതാനും.. ഫണ്ട് മാനേജ്‌മെന്റ് ചാര്‍ജ്ജ് എന്നാല്‍ നിങ്ങളുടെ നിക്ഷേപം കമ്പോളത്തില്‍ വില്‍ക്കുക- വാങ്ങുക-തുടങ്ങിയ പ്രക്രിയകള്‍ക്കായി കമ്പനികള്‍ പിടിച്ചെടുക്കുന്ന വിഹിതമാണ്.. മാനേജ് ചെയ്യുന്ന തുകയുടെ 1 മുതല്‍ 5% വരെ ഇങ്ങനെ മാറ്റിവയ്ക്കപ്പെടും! ടോപ്പപ്പ് മുതല്‍ സറണ്ടര്‍ ചെയ്യുന്നതിനു വരെയുള്ള ചാര്‍ജ്ജുകളൊക്കെ പോളിസി ഉടമകളുടെ മേല്‍ വിവിധ ആവശ്യങ്ങള്‍ക്കനുസരിച്ച് അടിച്ചേല്‍പ്പിക്കുന്നതില്‍ വീഴ്ചവരാറില്ല. ചുരുക്കത്തില്‍ യുലിപ് പോളിസിയുടെ പകുതിയോളം (ഇവിടെ ഏതാണ്ട് മുഴുവനും അടിച്ചെടുത്തിരിക്കുന്നു - സ്റ്റേറ്റ്മെന്റ് കാണുക) തുക കമ്പനികളുടെ പേരില്‍ വരവുവക്കാനുള്ളതാണ്.. ശേഷമുള്ളത് കമ്പോളത്തില്‍ നിക്ഷേപിച്ച് ലാഭം കിട്ടിയാല്‍ നിങ്ങള്‍ക്ക് അത് തരുമെന്നാണ് വാഗ്ദാനം!

ഇന്‍ഷൂറന്‍സ് അരിക്കച്ചവടമല്ലല്ലോ.. 'വാഗ്ദാന'മാണവിടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ഉല്‍പ്പന്നം. ഇവിടെ കള്ളന്മാരെ കപ്പലേല്‍പ്പിക്കുന്നുവെന്നുമാത്രമല്ല. അവര്‍ കപ്പലോടിക്കുന്നതാകട്ടെ കടലിലൂടെയല്ല. കമ്പോളത്തിലൂടെയാണ് താനും! കവര്‍ച്ച സുതാര്യമായി നടക്കുന്ന യുലിപ്പിന്റെ വിശേഷങ്ങള്‍ മാക്സ് ന്യൂയോര്‍ക്കിന്റെ ഒരു പോളിസി സ്റ്റേറ്റ്മെന്റ് വെച്ച് ഞങ്ങളിവിടെ വിശദീകരിക്കുന്നു.

(വലുതായി കാണുവാന്‍ ക്ലിക്ക് ചെയ്യുക)

ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിന്റെ 'പിഴ' നിങ്ങളടച്ചോ?


“വെറുതെ ഓരോന്ന് പറഞ്ഞ് അവസരങ്ങള്‍ കളഞ്ഞു കുളിക്കരുതേ” എന്നാണ് ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തെ ഇടതുപക്ഷം എതിര്‍ത്തപ്പോള്‍ നമ്മളില്‍ പലരും പ്രാര്‍ത്ഥിച്ചത്.. സ്വകാര്യ-വിദേശ ബ്രാന്‍ഡുകള്‍ എത്തി. നാട്ടുകാര്‍ക്ക് "പുതിയതും നൂതനവുമായ ഇന്‍ഷൂറന്‍സ് പദ്ധതികള്‍'' അവര്‍ വാരിവിളമ്പി! അതില്‍ ഏറ്റവും മുന്തിയ സാധനമായിരുന്നു 'യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പദ്ധതികള്‍'.. സ്വകാര്യ കമ്പനികള്‍ വിറ്റഴിച്ച ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികളില്‍ 80% വും ഈ ഗണത്തില്‍പ്പെടുന്നു.. നാടോടുമ്പോള്‍ നടുവെ ഓടാതെ വയ്യെന്ന തത്വം പാലിച്ച് എല്‍.ഐ.സിയും അത്തരം പോളിസികള്‍ ഇറക്കി (അത് ഇത്രയും വലിയ നഷ്ടത്തിലല്ല. അവര്‍ നിക്ഷേപം മുഴുവനുമെടുത്ത് ഉണ്ണുന്നില്ല). പോളിസിയിലടയ്ക്കുന്ന തുക ഓഹരി കമ്പോളത്തില്‍ നിക്ഷേപിച്ച് വന്‍തുക കൊയ്തെടുക്കാമെന്നാണ് യുലിപ് പോളിസികള്‍ നല്‍കുന്ന വാഗ്ദാനം.. പൊട്ടകണ്ണന്റെ മാവേലേറുപോലെ, അപൂര്‍വ്വമായി ലക്ഷ്യം കാണില്ലെന്ന് പറയാനാവില്ല.. എന്നാല്‍ ഇവിടെ ഞങ്ങള്‍, ഒരന്താരാഷ്ട്ര ഇന്‍ഷൂറന്‍സ് ഭീമന്റെ ഇന്ത്യന്‍ അവതാരമായ 'മാക്സ് ന്യൂയോര്‍ക്ക്' ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ പോളിസിക്ക് സംഭവിച്ചത് എന്തെന്ന് വ്യക്തമാക്കുന്ന 'സ്റ്റേറ്റ്മെന്റാണ്' കൊടുത്തിരിക്കുന്നത്.. കമ്പോളത്തില്‍ നിക്ഷേപിച്ച് ലാഭം വാരിയെടുത്ത് പോളിസി ഉടമകളെ സമ്പന്നരാക്കുമെന്ന് വാഗ്ദാനം നല്‍കുന്ന കമ്പനി ഒരു ദമ്പതികളില്‍ നിന്ന് 2007 ഒക്ടോബറില്‍ 50,000 രൂപാ വീതം വാര്‍ഷിക പ്രീമിയം വാങ്ങി (രണ്ടാള്‍ചേര്‍ന്ന് 1 ലക്ഷം) കൃത്യം ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അവര്‍ക്കയച്ചുകൊടുത്ത സ്റേറ്റ്മെന്റാണിവിടെ കൊടുത്തിട്ടുള്ളത്. (ഓര്‍ക്കുക, ഓഹരികമ്പോളം വമ്പന്‍ തകര്‍ച്ചയിലായത് 2008 ഒക്ടോബറില്‍ മാത്രമാണ്. നമ്മുടെ കേസില്‍, കമ്പോളം 'കത്തിനിന്ന' കാലത്താണ് ഇവര്‍ നിക്ഷേപം നടത്തിയത്!)

എന്താണ് ഇതില്‍പറയുന്നത്?

1) നിക്ഷേപ തുകയില്‍ നിന്ന് നിക്ഷേപ നാളില്‍ തന്നെ 20% വീതം (Rs. 10,000/-) 'പ്രീമിയം അലോക്കേഷന്‍ചാര്‍ജ്ജ് (ഏജന്‍സി കമ്മീഷന്‍ മുതല്‍...ഭരണചെലവ് വരെ) കമ്പനിയെടുത്തു.. പോളിസി ഉടമയുടെ പേരില്‍ ബാക്കിയുള്ളത് 40,000/- രൂപയാണ് .. 1518 രൂപയാണ് യൂണിറ്റിന്റെ മൂല്യമായി അയാളുടെ പേരില്‍ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. 26 രൂപ അതിന്റെ 'പ്രോസസിംഗ് ചാര്‍ജ്ജായി' ഈടാക്കിയത്. കൂടാതെ 2,515.64 രൂപ 'ഫണ്ട്മാനേജ്മെന്റ് ചാര്‍ജ്ജ്' എന്ന കണക്കില്‍ കമ്പനിഅടിച്ചുമാറ്റി.. തുടര്‍ന്ന് ഓരോമാസവും കമ്പനിക്ക് എടുക്കാനുള്ളത് മുഴുവന്‍ യഥാസമയം കിഴിച്ചിട്ടുള്ളത് ശ്രദ്ധിക്കുക.. പോളിസി ഉടമയുടെ പേരിലുള്ള യൂണിറ്റിന്റെ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നത് എത്ര അളവിലാണെന്നും അവശേഷിക്കുന്ന മൂല്യം എത്രയെന്നും കോളം 8ഉം 9ഉം പറയുന്നുണ്ട്..

പോളിസി എടുത്ത് 12 മാസം കഴിയുമ്പോള്‍ (ഒക്:30, 2008) ഭര്‍ത്താവിന്റെ പേരിലുള്ള 50,000 രൂപയുടെ പോളിസിയുടെ മൂല്യം 397.98 രൂപയും ഭാര്യയുടെ പേരില്‍ (നവംബര്‍ 30ന്) മൂന്ന് പൂജ്യവുമാണുള്ളത്. എന്തൊരത്ഭുതം.

ഞെട്ടരുത്, കഴിഞ്ഞ 9 വര്‍ഷമായി 17 ഓളം സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ രാജ്യത്ത് നിന്ന് പ്രീമിയമായി സമാഹരിച്ച കോടാനുകോടിരൂപയുടെ 80%വും യുലിപ് ഇന്‍ഷൂറന്‍സ് പദ്ധതികളിലൂടെ ആയിരുന്നു. ഫലത്തില്‍ ഇത് മുഴുവന്‍ കവര്‍ച്ച ചെയ്യപ്പെടുകയായിരുന്നു! ഇന്‍ഷൂറന്‍സ് ചൂതാട്ടമായി മാറുകയും, ഭാഗ്യക്കുറിക്ക് സമാനമായിത്തീരുകയും ചെയ്യുന്ന അവസ്ഥയെ 'അവസര' മായി കണ്ട ലക്ഷക്കണക്കിന് പോളിസി ഉടമകളില്‍ നിങ്ങളും പെടുന്നുണ്ടോ? കേരളത്തില്‍ നിന്ന് മാത്രം 15,000 കോടിരൂപാ ഇങ്ങനെ സ്വകാര്യ കമ്പനികള്‍ വിഴുങ്ങിയിട്ടുണ്ടന്നാണ്. പി.എ.ജി.യുടെ ഏരിയല്‍ സര്‍വ്വെ കണ്ടെത്തിയത്.. അന്താരാഷ്‌ട്ര വെട്ടിപ്പുസംഘങ്ങള്‍ക്ക് ഖജനാവ് തന്നെ തുറന്നു കൊടുത്ത് കമ്പോളവ്യവസ്ഥ നിലനിര്‍ത്താന്‍ പാടുപെടുന്ന രാഷ്‌ട്രീയ ദല്ലാള്‍മാര്‍ ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണത്തിനും, വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാനും വേണ്ടി കുത്തിമറിയുമ്പോള്‍ ചെറുത്തുനില്‍ക്കുകയും പോരാടുകയും ചെയ്യുന്ന ഇടതുപക്ഷത്തെയും, തൊഴിലാളി സംഘടനകളെയും കുറ്റപ്പെടുത്തിയും കളിയാക്കിയും നടക്കുന്ന മധ്യവര്‍ഗ്ഗവും, സമ്പന്നരും ഇന്‍ഷൂറന്‍സ് സ്വകാര്യവല്‍ക്കരണ തീരുമാനത്തിന്റെ പേരില്‍ അടയ്ക്കുന്ന 'പിഴ' യാണ് ULIP നിക്ഷേപങ്ങള്‍... തുടര്‍ന്നും അതടയ്ക്കുവാന്‍, അവര്‍ക്ക് അവകാശമുണ്ടല്ലോ! കമ്പോളം നീണാള്‍ വാഴട്ടെ... വഞ്ചന നീണാള്‍ വാഴട്ടെ.

രാജാവ് തുണി ഉടുത്തിട്ടില്ല!

ചൂതാട്ടക്കാര്‍ ഖജനാവിലെ പണമെടുത്ത് ധൂര്‍ത്തടിക്കുന്നു...

2008 സെപ്റ്റംബര്‍ 2-ാംവാരം. 8500 കോടി അമേരിക്കന്‍ ഡോളര്‍ ഖജനാവില്‍ നിന്ന് വാങ്ങിയെടുത്ത് ജീവന്‍ നിലനിര്‍ത്തിയ AIGക്ക് പിന്നീട് 8800 കോടി ഡോളര്‍ കൂടി ഫെഡറല്‍ റിസര്‍വ്വിന്റെ വായ്പ കിട്ടി. (ആകെ 17300 കോടി ഡോളര്‍). AIGയുടെ 79 ശതമാനം ഓഹരി ഈടായി വാങ്ങിവെച്ചിട്ടാണ് നാട്ടുകാരുടെ പണമെടുത്ത് ഈ അന്താരാഷ്ട്ര തട്ടിപ്പുവീരന് നൽകിയതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം! പക്ഷെ AIG അതിന്റെ കിട്ടാക്കടങ്ങളിലും, മൂല്യരഹിത സെക്യൂരിറ്റികളിലും മുങ്ങിത്താണുകൊണ്ടിരിക്കുകയാണന്നാണ് വാര്‍ത്തകള്‍... 136 രാഷ്‌ട്രങ്ങളില്‍ 15ലധികം മേഖലകളിലായി പടര്‍ന്നു പന്തലിച്ച് കിടന്ന AIG യുടെ ഘടകങ്ങളില്‍ ഏറെയും ഇതിനോടകം വിറ്റുപെറുക്കി.. ഏറ്റവും അവസാനം വിറ്റത് അമേരിക്കയിലെ 40 സംസ്ഥാനങ്ങളില്‍ ഓട്ടോ ഇന്‍ഷൂറന്‍സ് ചെയ്തുകൊണ്ടിരുന്ന 21st Century Insurance Group ആണ്. കഥയിതാണെങ്കിലും, മുങ്ങിത്താഴുന്ന AIG 2008-2009ലെ 'ബോണസ്' പ്രഖ്യാപിക്കുകയും അത്, കമ്പനിയുടെ ഭരണാധിപന്‍മാരായ എക്സിക്യൂട്ടീവുകള്‍ക്കെല്ലാം വിതരണം ചെയ്യുകയും ഉണ്ടായി! 165 ദശലക്ഷം ഡോളര്‍ ആണ് (ഏതാനും ദശകങ്ങള്‍മാത്രം വരുന്ന) കമ്പനിമേധാവികള്‍ക്ക് വീതിക്കപ്പെട്ടത്. വിവരമറിഞ്ഞ അമേരിക്കന്‍ പ്രസിഡന്റും സെനറ്റും 'ചൂടായ'തിന്റെ വാര്‍ത്തകള്‍ നമ്മള്‍ വായിച്ചുവല്ലോ... അവസാനം നാട്ടുകാരുടെ തെറിയഭിഷേകം ഭയന്ന് സെനറ്റ് ഒരു പുതിയ നിയമം തന്നെ കൊണ്ടുവരാനാണ് തീരുമാനിച്ചത്..

ഖജനാവില്‍ നിന്ന് 5 ബില്യന്‍ ഡോളറിനു മുകളില്‍ ധനസഹായം വാങ്ങിയിട്ടുളള കമ്പനികള്‍ ബോണസ് പ്രഖ്യാപിച്ചാല്‍: 2.5 ലക്ഷം ഡോളറിലധികം തുക ബോണസായി ലഭിക്കുന്ന ഉദ്യോഗസ്ഥര്‍, കിട്ടിയതിന്റെ 90% നികുതിയടക്കണം എന്നാണ് നിയമത്തിലെ വ്യവസ്ഥ!

ഇതെന്തു ബില്ല് ! നികുതിയടക്കാതെ വളര്‍ന്നുവന്ന ഞങ്ങള്‍ നികുതിയടക്കുകയോ? ചത്തുകൊണ്ടിരിക്കുന്ന കമ്പനി മേധാവികള്‍ മുഴുവന്‍ ഞെട്ടിപിടഞ്ഞെണീറ്റു! 2008 സെപ്റ്റംബറിലുണ്ടായ സാമ്പത്തികസുനാമിയില്‍ തകര്‍ന്നുതരിപ്പണമായ ബാങ്കുകളുടെ മേധാവികള്‍ മുഴുവന്‍ ഒബാമക്കെതിരെ രോഷത്തോടെ കുരച്ചുചാടി "ഈ നികുതി നിര്‍ദ്ദേശം കാരണം അടുത്തൊന്നും സാമ്പത്തിക മന്ദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അമേരിക്കക്ക് സാധിക്കില്ല'' എന്നാണ് ഖജനാവിന്റെ കനിവില്‍ ജീവിക്കുന്ന ബാങ്കര്‍മാര്‍ ശപിച്ചത്.. "കഴിവുള്ള മഹാപ്രതിഭകളെ ബാങ്ക് /ഇന്‍ഷൂറന്‍സ് / ഓട്ടോ കമ്പനികള്‍ക്ക് നഷ്ടപ്പെടാന്‍ ഈ നികുതി നിര്‍ദ്ദേശം വഴിവയ്ക്കു'' മെന്നാണ് CEO മാര്‍ സംഘം ചേര്‍ന്ന് പ്രഖ്യാപിച്ചത്. ജെ.പി മോര്‍ഗന്‍ 25 ബില്യനും , സിറ്റിഗ്രൂപ്പ് 45 ബില്യനും (ഒപ്പം 118 ബില്യന്‍ ഡോളറിന്റെ ഗ്യാരണ്ടിയും) ഖജനാവില്‍ നിന്ന് വാങ്ങിയിട്ടുണ്ട്.. അവരൊക്കെയാണ് സെനറ്റിന്റെ നികുതി നിര്‍ദ്ദേശത്തിനെതിരെ പടയൊരുക്കം നടത്തുന്നത്.

ഈ ധിക്കാരികളുടെ നേരെ അമേരിക്കന്‍ ജനതയുടെ കടുത്ത രോഷവും പരിഹാസവും അണപൊട്ടി ഒഴുകുന്നുവെന്നാണ് മാധ്യമങ്ങള്‍ എഴുതുന്നത്. എ.ഐ.ജി.യുടെ ഉന്നതഉദ്യോഗസ്ഥന്മാര്‍ ജനരോഷം ഭയന്ന് രഹസ്യകേന്ദ്രങ്ങളില്‍ പോയി ഒളിക്കുകയാണത്രെ! മുങ്ങിയമരുന്ന എ.ഐ.ജിക്ക് നേരെ 6.4 ദശലക്ഷം ചീഞ്ഞ തക്കാളികള്‍ വലിച്ചെറിഞ്ഞ് ഇന്റര്‍നെറ്റിലൂടെ ജനങ്ങള്‍ പ്രതിഷേധിച്ചുവെന്ന് കൂടി കേള്‍ക്കുക! ഒപ്പം അമേരിക്കന്‍ സര്‍ക്കാരിനോട് "ഞങ്ങളുടെ പണമാണത്. അത് തിരിച്ചു വാങ്ങിത്തരൂ'' എന്ന ആവശ്യത്തിന് താഴെ ഇത്രയും പേര്‍ കൈയ്യൊപ്പ്ചാര്‍ത്തിയെന്നത് ചൂതാട്ടക്കരെ ഭയപ്പെടുത്തുന്നു.

AIGയുടെ ഒരു മിനിട്ട് നേരത്തെ നഷ്ടം 4,60,000 ഡോളറാണത്രെ! കോര്‍പ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ 'നഷ്ട'മാണിതെന്ന് കമ്പോളമേധാവികള്‍ പറയുന്നു. ജനുവരിമുതല്‍ മാര്‍ച്ച് വരെയുള്ള 3 മാസക്കാലത്തെ നഷ്ടം 60 ബില്യന്‍ ഡോളറായിരുന്നു.. (ഇതാണ് മിനിട്ടിലാക്കികൊടുത്തിരിക്കുന്നത്) ലൈഫ് ഇന്‍ഷൂറന്‍സ് പോളിസികള്‍ സെക്യൂരിറ്റികളാക്കി വായ്പയെടുക്കാനും, അമേരിക്കന്‍ സര്‍ക്കാര്‍ നല്‍കിയ ഭീമന്‍ തുകക്ക് പലിശ ഒഴിവാക്കി രക്ഷപെടാനുമാണ് ഇപ്പോള്‍ അവരുടെ ശ്രമം.

അമേരിക്കന്‍ ഖജനാവില്‍ നിന്ന് 173 ബില്യന്‍ ഡോളര്‍ ഇതിനോടകം വാങ്ങിയ എ.ഐ.ജിയുടെ ഓട്ടോ ഇന്‍ഷൂറന്‍സ് യൂണിറ്റ് ഈ കഴിഞ്ഞ ദിവസം 1.9 ബില്യന്‍ ഡോളറിന് സൂറിച്ച് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് വിലക്ക് വാങ്ങി. സൂറിച്ച് ഒരു സ്വിറ്റ്സര്‍ലാന്റ് കമ്പനിയാണ്. 21st Century Insurance Group എന്ന പേരില്‍ അമേരിക്കയിലെ 49 സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഓട്ടോ ഇന്‍ഷൂറന്‍സ് കമ്പനിയാണ് എ.ഐ.ജി. കയ്യൊഴിഞ്ഞിരിക്കുന്നത്.

AIG യുടെ ധനകാര്യ ഉല്‍പ്പന്നങ്ങളുടെ വിഭാഗത്തിലെ എക്സിക്യൂട്ടീവ് വൈസ്പ്രസിഡണ്ട് ജാക്ക് ഡെമ്പന്റിസ് ഇതിനിടെ മനഃസ്താപം കൊണ്ട് പരസ്യമായി സ്ഥാനം രാജിവെച്ചു. 7.42 ലക്ഷം ഡോളര്‍ ബോണസ് ലഭിച്ച അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസില്‍ തന്റെ രാജിക്കത്ത് പ്രസിദ്ധീകരണത്തിന് നല്‍കുകയും ചെയ്തു. "ഞാന്‍ നാണക്കേടുകൊണ്ട് കമ്പനി വിടുകയാണ്, നിങ്ങള്‍ തന്ന ബോണസ്, ധര്‍മ്മസ്ഥാപനങ്ങള്‍ക്ക് സംഭാവന ചെയ്യാനാണ് എന്റെ തീരുമാനം'' അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു! ജനങ്ങളുടെ നികുതിപ്പണം വാങ്ങിവച്ച് ഉണ്ണുന്നവര്‍ സെനറ്റിനും ഒബാമക്കും, ജനങ്ങള്‍ക്കുമെതിരെ, രോഷംകൊള്ളുമ്പോള്‍ കമ്പോളാധിപന്മാരുടെ തൊലിയുടെ കട്ടിയും നഗ്നതയുടെ ഭീകരതയും എത്രയുണ്ടെന്ന് നിങ്ങള്‍ ഊഹിക്കുക.

കമ്പോളം നീണാള്‍വാഴട്ടെ!

ഇന്ത്യന്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികള്‍ വന്‍നഷ്ടത്തില്‍

വിദേശ നിക്ഷേപപരിധി 26% മാത്രമുള്ള ഇന്ത്യയില്‍ AIG യുടെയും ലോയ്‌ഡിന്റെയും തകര്‍ച്ചക്ക് സമാനമായ ദുരന്തം സംഭവിച്ചില്ലന്നത് നേരാണ്. എന്നാല്‍, ഓഹരികമ്പോളത്തില്‍ പണമെറിഞ്ഞ് നാട്ടുകാരുടെ പണം കവരുന്ന കാര്യത്തില്‍ ഇന്ത്യന്‍ സ്വകാര്യ ഇന്‍ഷൂറന്‍സ് ഒട്ടുമോശമല്ലന്ന് നാം കണ്ടു. ഇതോടൊപ്പം കൂട്ടിവായിക്കാവുന്ന ഒരു വസ്തുത കൂടി ഉണ്ട്. 17 സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്.. അതില്‍ 4 എണ്ണം ഒഴിച്ചുള്ളവയെല്ലാം തുടര്‍ച്ചയായി വന്‍സാമ്പത്തിക നഷ്ടത്തിലാണ്. ഏറെ വൈകാതെ ഇവയൊക്കെ നാട്ടുകാരുടെ പണവുമായി ശൂന്യതയില്‍ വിലയം പ്രാപിച്ചാല്‍ അല്‍ഭുതപ്പെടേണ്ടതില്ലന്ന് സാരം. IRDA പ്രസിദ്ധീകരിച്ച സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനികളുടെ 2007-08 ലെ നഷ്ടകണക്കുകള്‍ നോക്കുക.


എവിടേക്കാണ് ഈ കമ്പനികള്‍ പോകുന്നത്? അവയില്‍ നിന്ന് പോളിസി എടുത്തവരുടെ പണം എന്തായിതീരും? എസ്.ബി.ഐ. ലൈഫ് ശ്രീറാം ലൈഫ്, മെറ്റ് ലൈഫ് എന്നിവയാണ് നാമമാത്രലാഭമുണ്ടാക്കിയ മൂന്നു കമ്പനികള്‍. ഏക പൊതുമേഖലാ കമ്പനിയായ എല്‍.ഐ.സിയാവട്ടെ 5 കോടി പ്രവര്‍ത്തന മൂലധനവുമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. 2006-07ല്‍ 774 കോടിയും 2007-08ല്‍ 845 കോടി രൂപയുമാണ് എല്‍.ഐ.സിയുടെ അറ്റാദായം.. 5 ലക്ഷം കോടിയുടെ കരുതല്‍ധനമുള്ള എല്‍.ഐ.സി ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ്.

സ്വകാര്യ കമ്പനികളുടെ നിലനില്‍പ്പ് അപകടത്തില്‍

ഇന്‍ഷൂറന്‍സ് കമ്പനികളുടെ നിലനില്‍പ്പും ആരോഗ്യവും അളക്കുന്നതിനുള്ള മാനദണ്ഡമാണ് സോള്‍വന്‍സി റേഷ്യോ. 17 സ്വകാര്യ ലൈഫ്ഇന്‍ഷൂറന്‍സ് കമ്പനികളില്‍ 5 എണ്ണത്തിന്റെയും സോള്‍വന്‍സി റേഷ്യോ, IRDA നിശ്ചയത്തിന് വളരെ താഴെയെത്തിയതായി കണക്കുകള്‍ പറയുന്നു.. ബാധ്യതകള്‍ ഏറ്റെടുക്കാന്‍ ശേഷിനഷ്ടപ്പെട്ടുവെന്ന് പറയാവുന്ന അഞ്ച് സ്വകാര്യ കമ്പനികള്‍ ഇവയാണ്..

1) അവീവ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി
2) ബജാജ് അലയന്‍സ് ലൈഫ് ഇന്‍ഷൂറന്‍സ്
3) ഐ.എന്‍.ജി. വൈശ്യാ ലൈഫ് ഇന്‍ഷൂറന്‍സ്
4) മെറ്റ്ലൈഫ് ഇന്ത്യാ ലൈഫ് ഇന്‍ഷൂറന്‍സ്
5) ടാറ്റാ എ.ഐ.ജി.ലൈഫ് ഇന്‍ഷൂറന്‍സ്

‘അനാഥ പോളിസികള്‍' പെരുകുന്നു

കഴിഞ്ഞ 3 വര്‍ഷമായി ആദ്യപ്രീമിയം അടച്ച് നിന്നുപോകുന്ന ഇന്‍ഷൂറന്‍സ് പോളിസികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണത്രെ! 2008-09 ല്‍ 35% പോളിസികള്‍ ക്യാന്‍സലാവുകയുണ്ടായെന്ന് IRDA പറയുന്നു.. ULIP പോളിസികളുടെ തള്ളിക്കയറ്റം കാരണം അനാഥമാവുന്ന പോളിസികളുടെ എണ്ണം 50% വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് IRDA അംഗമായ ശ്രീ. ആര്‍. കണ്ണന്‍ പ്രതീക്ഷിക്കുന്നു.

വിദേശ മ്യൂച്ചല്‍ഫണ്ടുകള്‍ മെലിയുന്നു

വിദേശ മാനേജ്‌മെന്റുകളുടെ നേതൃത്വത്തിലുള്ള മ്യൂച്വല്‍ഫണ്ടുകളുടെ മൂല്യതകര്‍ച്ച തുടരുകയാണ്. 2008 മാര്‍ച്ചില്‍ വിദേശ അസ്സറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ മൂല്യം 20.6% ആയിരുന്നത് 2009 മാര്‍ച്ചില്‍ നേര്‍പകുതിയായി (11.6%) ഇടിഞ്ഞു. AIG, GIO വിന്റെ മൂല്യം 57.22% ഇടിഞ്ഞപ്പോള്‍ മിറാക്കിന്റെ മൂല്യം 85.57% ആയി താണു. HSBC യുടെ മൂല്യം 39.84% വും ING യുടേത് 70.99%വും താണു! മോര്‍ഗന്‍ ആന്റ് സ്റ്റാന്‍ലിക്ക് 57.80% ശോഷണം സംഭവിച്ചപ്പോള്‍ ഫിഡിലിറ്റിക്ക് 26.5 ശതമാനമാണ് തകര്‍ച്ച!

പടവലങ്ങാ വളര്‍ച്ച

HDFCയുടെ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനി വന്‍കടബാധ്യതയില്‍ മുങ്ങുകയാണ്. 502.96 കോടി രൂപയാണ് എച്ച്.ഡി.എഫ്.സി. സ്റ്റാന്‍ഡേര്‍ഡ് ലൈഫിന്റെ 2008-09 വര്‍ഷത്തെ നഷ്ടം. തൊട്ടുമുന്‍വര്‍ഷം അത് 241.51 കോടിയായിരുന്നു. എച്ച്.ഡി.എഫ്.സിക്ക് ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയുമുണ്ട് HDFC ERGO.. ഇതിന്റെ കച്ചവട നഷ്ടം 25.21 കോടിയാണത്രെ. മറ്റൊരു വമ്പന്‍ ഇന്‍ഷൂറസ് കമ്പനിയാണ് ICICI Prudential. 2008-2009ല്‍ അവരുടെ വാര്‍ഷികവളര്‍ച്ച 2 ശതമാനമാണത്രെ. ICICI Lombard എന്ന പേരില്‍ ഒരു ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനിയും ഇവര്‍ക്കുണ്ട്. 2009 മാര്‍ച്ചില്‍ 19 ശതമാനം പിറകോട്ടാണ് അത് 'വളര്‍ന്നത്'. (ബിസിനസ്സ് ലൈന്‍്‍)

ബാങ്കിംഗ് പരിഷ്കാരങ്ങള്‍ ഉഗാണ്ടയില്‍


1906 ലാണ് ഉഗാണ്ടയില്‍ ബാങ്കിംഗ് രംഗം പുലരുന്നത്. ആദ്യത്തെ വാണിജ്യബാങ്ക് -National Bank പിന്നീട് Grindlays Bank ആയും Stanbic Bank ആയി മാറി. ഇന്ന് ഉഗാണ്ടയില്‍ 22 വാണിജ്യബാങ്കുകളും ആറ് വായ്പാസ്ഥാപനങ്ങളും മൂന്ന് മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും (Micro finance deposit Taking Institutions) പ്രവര്‍ത്തിക്കുന്നു. കൂടാതെ നിയന്ത്രണവിധേയമല്ലാത്ത ധനകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നു. 1962ല്‍ ഉഗാണ്ട സ്വാതന്ത്ര്യം നേടുമ്പോള്‍ നിലവിലുള്ള ബാങ്കുകള്‍ വിദേശ ഉടമയില്‍ ആയിരുന്നു. 1906നുശേഷം 1912ല്‍ standard bank ഉം 1954 ല്‍ Â Bank of Netherlands ഉം പ്രവര്‍ത്തനം ആരംഭിച്ചു. 1965 ല്‍ പാര്‍ലിമെന്റ് പാസാക്കിയ നിയമം അനുസരിച്ച് രുപീകരിച്ച Uganda Credit and Savings Bank പിന്നീട് 1969ല്‍ Uganda Commercial Bank ആയി മാറി. പൊതുഉടമയിലെ ആദ്യത്തെ വാണിജ്യബാങ്കാണിത്. 1969 ലാണ് ഉഗാണ്ടയില്‍ ബാങ്കിംഗ് നിയമം നിലവില്‍ വരുന്നത്. ഉഗാണ്ടയിലെ കേന്ദ്രബാങ്ക് - The Bank of Uganda - 1966 ലെ Bank of Uganda Act പ്രകാരം നിലവില്‍ വന്നു. പിന്നീട് Uganda Development Bank രൂപീകരിച്ചു.


പൊതുഉടമയില്‍ Uganda Commercial Bank ഉം Uganda Development Bank ഉം രൂപീകരിച്ചതോടെ ബാങ്കിംഗ് രംഗം കൂടുതല്‍ സജീവമായി. 1970 ല്‍ 290 ബാങ്കുശാഖകള്‍ ഉണ്ടായിരുന്നു. എന്നാല്‍ 1970 നും 1980 നും ഇടയില്‍ ബാങ്കുശാഖകളുടെ എണ്ണം 84 ആയി കുറഞ്ഞു. അതില്‍ Uganda Commercial Bank ശാഖകള്‍ 50. 1980 കളുടെ രണ്ടാം പകുതിയിലാണ് ബാങ്കിംഗ് പരിഷ്കാരങ്ങള്‍ക്ക് തുടക്കമിടുന്നത്. അന്താരാഷ്ട്രനാണയനിധിയും ലോകബാങ്കും അടിച്ചേല്പിച്ച ഘടനാപരമായ പരിഷ്കാരങ്ങള്‍ (Structural Adjustments) കാര്യങ്ങള്‍ ആകെ അട്ടിമറിക്കാന്‍ തുടങ്ങി. സാമ്പത്തിക പരിഷ്കാരങ്ങള്‍ ഉഗാണ്ടയില്‍ അടിച്ചേല്പിക്കുന്നതിന്റെ ഭാഗമായി Bank of Uganda യിലെയും ധനമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് അന്താരാഷ്ട്രനാണയ നിധിയുടെ നേതൃത്വത്തില്‍ തീവ്രപരിശീലനം നല്‍കുക ഉണ്ടായി.

പുതിയ ബാങ്കുകള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ പഴയ പല ബാങ്കുകളും അപ്രത്യക്ഷമായി. ഏറ്റെടുക്കലുകളും ലയനങ്ങളും നടന്നു. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിനുമുമ്പ് 1962 നും 1988നും ഇടയില്‍ ബാങ്കുകള്‍ പുനസംഘടനക്ക് വിധേയമായി. ഇതില്‍ വിദേശ ബാങ്കുകളായ Arab Libyan Bank for Foreign Trade and Development ഉം (2006 നുശേഷം പേര് മാറ്റി - Tropical Africa Bank Uganda Ltd) Diamoned Trust Bank ഉം ഉള്‍പെടും. സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലായി തുടങ്ങിയതോടെ പൊതുമേഖലാബാങ്കുകള്‍ക്ക് പകരം സ്വകാര്യവിദേശ ബാങ്കുകള്‍ രംഗം കീഴടക്കാന്‍ തുടങ്ങി. 1988നും 1999നും ഇടയില്‍ 10 സ്വകാര്യ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. പ്രവര്‍ത്തനം ആരംഭിച്ച ബാങ്കുകളുടെ പട്ടിക താഴെ.

Year
Name of Bank Established
No. of Banks
1906
National Bank of India which later became Grinlays Bank Ltd and now Stanbic Bank Uganda Limited
1
1912
Standard Chartered Bank Ltd acquired some branches of Co-operative Bank Ltd when the later collapsed in 1999.
1
1927
Barclays Bank Ltd which acquired Nile Bank Led in 2007.
1
1954
Bank of Netherlands became part of Stanbic Bank Ltd.
1
1965
Uganda credit and saving bank Ltd established under Uganda Commercial Bank Act, 1965 was placed by Uganda Commercial Bank in 1969.
1
1965
Bank of Baroda Ltd first established in 1953
1
1969
Uganda Commercial Bank (UCB) Ltd which was acquired by Syndicate Bank Uganda Ltd in 2002
1
1972
Diamond Trust Bank Ltd revived in 1997 and Uganda Development Bank Ltd
1
1973
Arab Libyan Bank of Foreign Trade and Development renamed Tropical Africa Bank Uganda Ltd in 2006
1
1983
Centenary Rural Development Trust was first established in 1983 became Centenary Rural Development Bank Ltd in 1993and started providing financial services in 1985.
Today it is called Centenary Bank Ltd
1
1984
Sembule Bank Ltd became Allied Bank Ltd and later Bank of Africa Ltd
1
1988
Nile Bank Ltd acquired by Barclays Bank Uganda Ltd
1
1991
Kigezi Bank of Commerce Ltd renamed as National Bank of Commerce Ltd
1
1992
Greenland Bank Ltd. closed in 1999
1
1993
Stanbic Bank Uganda Ltd, Orient Bank Uganda Ltd,
Centenary Rural Development Bank Ltd
1
1995
Crane Bank Ltd, Cairo International Bank Ltd
Gold Trust Bank Ltd acquired by DFCU Limited in 2005
1
1996
Allied Bank Ltd became Bank of Africa Ltd in 2006
1
1997
Diamond Trust Bank Ltd
1
1999
Citi Bank Uganda Ltd
1
2002
Stanbic Bank Ltd acquired UCBL
1
2005
DFCU Bank Ltd merged with DFCU Ltd
1
2006
Bank of Africa Ltd. Tropical Africa Bank Ltd
1
2007
Kenya Commercial Bank Ltd
1
2008
Housing Finance Bank was Housing Finance Co. of Uganda Ltd
Equity Bank Ltd acquired Uganda microfinance Ltd (UML)
United Bank of Africa Ltd. Global Trust Bank acquired Commercial Microfinance Ltd (CMFL
1
2009
Ecobank Ltd ABC Capital Bank which acquired Capital Finance Corporation Ltd1Trust Bank Kenya (closed in 1999),
Teefee Bank (closed in 1993), Co-operative Bank Ltd.
(closed in 1999) and TransAfrica Bank Ltd (closed in 2000) Ugadev Bank (closed in 1993) Uganda Microfinance Ltd acquired in 2008, Capital FinanceCo-operation aquired by ABC Capital Bank Ltd in 2009.
1

സാമ്പത്തിക ഉദാരവല്‍ക്കരണം നടപ്പിലാക്കാന്‍ നിലവിലുള്ള പല നിയമങ്ങളും തടസമായപ്പോള്‍ പുതിയ നിയമനിര്‍മാണങ്ങള്‍ നടന്നു. 1966 ലെ Bank of Uganda Act നുപകരം Bank of Uganda Statute 1993 നിലവില്‍ വന്നു. സര്‍ക്കാര്‍ ഉടമയില്‍ ആയിരുന്ന എല്ലാ ബാങ്കുകളും അന്താരാഷട്ര നാണയനിധിയുടെയും ലോകബാങ്കിന്റെയും നിബന്ധനകള്‍ അനുസരിച്ച് സ്വകാര്യവിദേശകുത്തകകള്‍ കൈക്കലാക്കി. സര്‍ക്കാരിന്റെ വിഭവസമാഹരണത്തിനുവേണ്ടിയല്ല മറിച്ച് മത്സരം വളര്‍ത്താനാണ് ബാങ്കുകള്‍ സ്വകാര്യവല്‍കരിച്ചത് എന്നാണ് ഭരണാധികാരികള്‍ ആവര്‍ത്തിച്ചത്. അന്താരാഷ്ട്രനാണയ നിധിയുടെയും ലോകബാങ്കിന്റെയും നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഉഗാണ്ടയില്‍ നടപ്പിലാക്കിയ ബാങ്കിംഗ് പരിഷ്കാരങ്ങള്‍ താഴെ പട്ടികയില്‍ ശ്രദ്ധിക്കുക.
Banking Sector Reforms in Uganda
Reform
Content
Period
Interest rate liberalization
Interest rate regulations changed by adjusting nominal interest rates to match inflation
1989
Treasury bill market changed from ad hoc issuance to a market based auction system through which interest rates were determined.
1992
Interest rates were fully liberalized and the Central Bank switched to a new interest rate management regime that used monetary policy instruments with treasury bill interest rate as an anchor
July 1994
Reduction in directed credit lending by the government or Central bank directly or indirectly
Coffee financing was withdrawn from commercial banks
1988
Direct financing of coffee procurement by the bank of Uganda (BOU) was reversed
1991
Rural farmers scheme continued
1994
Development finance operations at the BOU continued
2003
Privatization of financial institutions
Government sold its shares in 3 banks jointly owned with foreign owners
1994
Gowernment sold 49% of its shares in UCB to a bank in Malaysia but reversed the sale and placed UCB under the Bank of Uganda management in 1999.
1996 & 1999
UCB was finally sold to Stanbic Uganda Ltd.
2002
Government also divested its shares in Bank of Baroda and DFCU bank in 2002 and 2004 respectively
2002
2004
Legal and Regulatory reforms
Bank of Uganda statue wad enacted
1993
Financial Institutions Statue, Microfinance Deposit-taking institutions Act, and Financial Institutions Act and Foreign Exchange Act were enacted
1993,2003
Ban on licensing banks first imposed in 1996 for two yearsextended in 1997 to 2000 and lifted in July 2007
1996-2007
Capital Account Liberalization
Controls on capital account were lifted. citizens were allowed tohold foreign currency denominated assets and operating foreign currency denominated accounts in the domestic financial system and abroad. They were allowed to bring in capital for investment and take it out without restrictions
1997
Liberalization of exchange rate regime
Dual Exchange rate regime was adopted
1996
Foreign bureaus were legalized
1990
Foreign exchange auction system was adopted
1990
Restrictions on current account transactions were eliminated to conform to Article VIII Statues of International Monetary Fund (IMF) Agreement
1994
ഉഗാണ്ടയിലെ ബാങ്കിംഗ് ചരിത്രവും പരിഷ്കാരങ്ങളും നാം കണ്ടുകഴിഞ്ഞു. ബാങ്കിംഗ് പരിഷ്കാരങ്ങളുടെ ഇന്നത്തെ അവസ്ഥ, ബാങ്കുകളുടെ ഉടമസ്ഥത തുടങ്ങിയ കാര്യങ്ങള്‍ പട്ടികയില്‍ വിശദീകരിക്കുന്നു.
Banks(Tier I ) :
Current Status
Ownership
Bank of Uganda
Operating
Government of Uganda(100%)
Standard Chartered Bank Ltd
Operating
Foreign (Subsidiary of Standard Bank Group,UK)
Bank of Baroda Ltd.
Operating
Foreign (Bank of Baroda India owns 80%)
Barclays Bank Ltd
Operating
Foreign (Barclays Plc owns majority share)
Eco Bank Ltd
Operating
Foreign (Eco bank, Togo owns majority share)
Kenya Commercial Bank (KCB) Ltd
Operating
Foreign (Subsidiary of KCB Ltd. Kenya)
Fina Bank Ltd
Operating
Foreign (Fina Group, Kenya holds majority shares)
Equity Bank Ltd
Operating
Foreign (Equity Bank, Kenya owns 99% of shares)
United Bank of Africa(UBA) Ltd
Operating
Foreign (UBA Nigera own majority shares)
Housing Finance Bank Ltd/
Operating
HFCU Government of Uganda(100%)
DFCU Bank Ltd
Operating
Foreign (Commonwealth Development Corporation owns 60%)
Global Trust Bank Ltd
Operating
Domestic
Arab Libyan Bank for Foreign Trade and Development
Operating
Foreign (The Libyan Government owns 100%)
Diamond Trust Bank Ltd
Operating
Foreign (Diamond Trust Bank Kenya owns 51%)
Orient Bank Ltd
Operating
Foreign (Bank PHB Groups own 80%)
Crane Bank Ltd
Operating
Domestic
Cairo International Bank Ltd
Operating
Foreign (National Bank of Egypt and other banks in Egypt own it)
Centenary Bank Ltd
Operating
Domestic
Citibank Uganda Ltd
Operating
Foreign (Citibank Group USA owns it)
National Bank of Commerce
Operating
Domestic
ABC Bank Capital Bank Ltd
Operating
Foreign (ABC Bank Kenya owns 40%; others 60%)
Bank of Africa
Operating
Foreign (Bank Of Africa Kenya holds 51.2% shares)
Global Trust Bank
Operating
Foreign (Industrial and General Insurance Company & NationalInsurance Corporation own 98% of shares
Credit Institutions (Tier II ):
Mercantile Credit Bank Ltd
Operating
Domestic
Opportunity Uganda Ltd
Operating
Foreign (Opportunity Transformation Investments and Opportunity International Australia own 100%)
Post Bank Uganda Ltd
Operating
Government
Stanhope Finance Ltd
Unclear status
Domestic Institution
Imperial Credit
Unclear status
Domestic
Microfinance Deposit-taking Institutions(Tier III):
Finca Uganda Ltd
Operating
Foreign (Finca International, USA, owns majority shares.
Pride Micro Finance Ltd
Operating
Government of Uganda
Uganda Finance Trust Ltd
Operating
Domestic
Development Banks:
East African Development Bank
Operating
EAC countries
Uganda Development Bank
Operating
Government of Uganda


മേല്‍ പട്ടികയില്‍ ബാങ്കുകളുടെ ഉടമസ്ഥത ശ്രദ്ധിക്കുക. സര്‍ക്കാര്‍ ഉടമയില്‍ കേന്ദ്ര ബാങ്ക് - Bank of Uganda മാത്രം. 22 വാണിജ്യബാങ്കുകള്‍ 392 ശാഖകളില്‍ പ്രവര്‍ത്തിക്കുന്നു. ബാങ്കുകള്‍ പട്ടണങ്ങളിലും അര്‍ധനഗരങ്ങളിലും മാത്രം പ്രവര്‍ത്തിച്ചു വരികയാണ്.ഗ്രാമപ്രദേശങ്ങളില്‍ ബാങ്കിംഗ് സൌകര്യം തീരെ ഇല്ല. വന്‍പലിശനിരക്കില്‍ സ്വകാര്യവ്യക്തികളില്‍ നിന്നുമാണ് ഗ്രാമീണര്‍ കടം വാങ്ങുന്നത് . കൃഷി, ചെറുകിടവ്യാപാരം തുടങ്ങിയ മേഖലകള്‍ക്ക് വായ്പ തീരെ ലഭിക്കില്ല. നിലവിലുള്ള ബാങ്കുകളുടെ 87 ശതമാനം ഓഹരി വിദേശികളുടെ കയ്യിലാണ്. സാധാരണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനോ മുന്‍ഗണനാമേഖലകള്‍ക്ക് വായ്പകള്‍ നല്‍കാനോ വിദേശബാങ്കുകള്‍ തയ്യാറല്ല. അവരുടെ ലക്ഷ്യം ലാഭം മാത്രം. ഉഗാണ്ടയില്‍ നിന്ന് പരമാവധി നിക്ഷേപം സമാഹരിച്ച് ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്ന കമ്പോളത്തില്‍ നിക്ഷേപിക്കുകയാണ് അവരുടെ പ്രധാന ലക്ഷ്യം. വര്‍ധിച്ച പലിശ നിരക്കിലാണ് വായ്പകള്‍ നല്‍കി വരുന്നതും. ഇത്തരം നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രക്ഷോഭരംഗത്താണ്. ബാങ്കുകള്‍ സമൂഹ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ ബാങ്കിംഗ് സൌകര്യങ്ങള്‍ ലഭ്യമാക്കണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. സാമ്പത്തികരംഗം വിദേശികളുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ് ഉഗാണ്ടയിലെ ജനങ്ങള്‍.

ഇന്ത്യയിലും യു.പി.ഏ. സര്‍ക്കാര്‍ സാമ്രാജ്യത്വ അനുകൂല നയങ്ങള്‍ തന്നെയാണ് തുടരുന്നത്. ബാങ്കിംഗ് മേഖല ദേശവിദേശകുത്തകകള്‍ക്ക് തുറന്നു കൊടുക്കാന്‍ അണിയറയില്‍ നടപടികള്‍ തുടരുകയാണ്. ബാങ്കിംഗ് നിയമഭേദഗതികള്‍ അവതരിപ്പിച്ചുകൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് സ്വകാര്യഓഹരി ഉടമകള്‍ക്ക് ഉണ്ടായിരുന്ന വോട്ടിംഗ് നിയന്ത്രണം എടുത്ത് കളഞ്ഞ് ഓഹരിക്ക് ആനുപാതികമായി വോട്ടവകാശം നല്‍കുവാനാണ്. ഇതിന്റെ ഫലമായി 49 ശതമാനം വരെ സ്വകാര്യ ഓഹരി അനുവദിച്ചിരിക്കെ പൊതുമേഖലാബാങ്കുകളുടെ പൂര്‍ണ്ണ നിയന്ത്രണം സ്വകാര്യ മേഖലക്ക് ലഭിക്കും. കൂടാതെ നാടനും മറുനാടനുമായ സ്വകാര്യബാങ്കുകള്‍ പൂര്‍ണ്ണമായും കുത്തകകളുടെ പിടിയിലായിലാക്കും. വ്യവാസായ കുടുംബങ്ങള്‍ക്കും ബാങ്കിതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ തുടങ്ങാന്‍ അനുമതി നല്‍കുന്നതിലൂടെ 1969ല്‍ ശ്രീമതി. ഇന്ദിരാഗാന്ധി വ്യവസായ കുടുംബങ്ങളില്‍ നിന്ന് ഏറ്റെടുത്ത് പൊതുമേഖലയില്‍ കൊണ്ടുവന്ന ബാങ്കുകളെ വീണ്ടും സ്വകാര്യ താല്പര്യത്തിന് എറിഞ്ഞുകൊടുക്കുകയാണ്.