Wednesday, August 1, 2012

സ്പൈസ് ജെറ്റ് ലാഭത്തില്‍


തുടര്‍ച്ചയായി അഞ്ച് പാദങ്ങളില്‍ നഷ്ടത്തിലായിരുന്ന സ്പൈസ് ജെറ്റ് വീണ്ടും ലാഭത്തില്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ - ജൂണ്‍ പാദത്തില്‍ സ്പൈസ് 56 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. വിറ്റുവരവിലും കാര്യമായ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.

കലാനിധി മാരന്‍ മുഖ്യ പ്രൊമോട്ടറായ ചെന്നൈ ആസ്ഥാനമായ കമ്പനി കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 76 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്.
നടപ്പ് സാമ്പത്തിക വര്‍ഷം ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ 1406 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. മുന്‍ വര്‍ഷം ഇത് 930.75 കോടിയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഒരു യാത്രക്കാരനില്‍ നിന്നുള്ള ശരാശരി വരുമാനം 24 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. അതേസമയം യാത്രക്കാരുടെ എണ്ണത്തില്‍ 26 ശതാമനം വര്‍ധനയുമുണ്ടായി.
ആഭ്യന്തര വ്യോമയാന മേഖലയില്‍ സ്പൈസ് ജെറ്റിന്‍െറ പങ്കാളിത്തം 1.5 ശതമാനം ഉയര്‍ന്ന് 18.6 ശതാമനത്തിലുമെത്തി.
ഇന്ധനത്തിനുള്‍പ്പെടെ പ്രവര്‍ത്തന ചെലവ് ഗണ്യമായി വര്‍ധിച്ചില്ലായിരുന്നെങ്കില്‍ ലാഭത്തില്‍ കൂടുതല്‍ വര്‍ധനയുണ്ടാകുമായിരുന്നുവെന്ന് കമ്പനി വൃത്തങ്ങള്‍ പറഞ്ഞു.

No comments:

Post a Comment